Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab

പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം ബൈക്കിലെത്തി

അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസ്പുരിൽനിന്ന് 24 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ വച്ച് ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തിയ അക്രമികളാണ് എഎപി നേതാവ് ഗുർപ്രീത് സിംഗ് ഗോപിയെ വെടിവച്ചു കൊന്നത്.

ഗുർപ്രീതിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഹർപ്രീതിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വെടിയേറ്റ ഉടൻ ഗുർപ്രീതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഹർപ്രീത് ചികിത്സയിലാണ്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

മാംഡോട്ടിന്‍റെ നഗർ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെയുള്ളവർ ഗുർപ്രീതിന്‍റെ വാഹനത്തിന് തൊട്ടുപിന്നിലായുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിനു നേരെയും അക്രമികൾ നിറയൊഴിച്ചു. അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗുർപ്രീത് സിംഗ് ഗോപിയുടെ സഹോദര ഭാര്യ മത്സരിച്ച് വിജയിച്ചിരുന്നു.

National

പഞ്ചാബിൽ മതപരിവർത്തന നിരോധന നിയമം നടപ്പാക്കും: അമിത് ഷാ

ചണ്ഡീഗഢ്:നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിൽ ആദ്യം നടപ്പിലാക്കുന്നത് മതപരിവർത്തന നിരോധന നിയമമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്കു മത്സരിക്കുമെന്നും മോഗയിൽ ബിജെപി സംഘടിപ്പിച്ച റാലിയിൽ അമിത് ഷാ വ്യക്തമാക്കി.

ഇതോടെ ശിരോമണി അകാലിദളുമായി സംഖ്യം സംബന്ധിച്ചുള്ള എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമായി. വരുന്ന തെരഞ്ഞെടുപ്പിൽ സ്വന്തം സർക്കാരുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് അമിത് ഷാ പറയുന്നത്.

അധികാരം ലഭിച്ചാൽ മയക്കുമരുന്ന് വ്യാപനം അവസാനിപ്പിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. നിലവിലെ ക്രമസമാധാനനില കാണുമ്പോൾ ഇവിടെ ഒരു സർക്കാരുള്ളതായി തോന്നുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് തുടക്കംകുറിച്ചുള്ള റാലിയാണ് മോഗയിലെ കിള്ളി ചാഹ്ലാനിൽ നടന്നത്. ശിരോമണി അകാലിദളുമായി നേരത്തെ ബിജെപി സഖ്യത്തിലായിരുന്നു.

Sports

പഞ്ചാബിനെ പഞ്ചറാക്കി; കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്‍ബോളിൽ പഞ്ചാബിനെ തകർത്ത് കേരളം ഫൈനലിൽ. ഏകപക്ഷീയമായ നാലു ഗോളിനാണ് കേരളത്തിന്‍റെ ജയം. ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ സർവീസസാണ് കേരളത്തിന്‍റെ എതിരാളി.

കളിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച കേരളത്തിന് 16-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ ലഭിച്ചു. വി.അർജുൻ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ മുഹമ്മദ് അജ്സൽ വലയിലെത്തിക്കുകയായിരുന്നു. 34-ാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. ഇത്തവണ മുഹമ്മദ് റിയാസാണ് ഗോൾ വല കുലുക്കിയത്.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ എം. വിനേഷ് മൂന്നാം ഗോളും നേടി. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പഞ്ചാബിന്‍റെ ശ്രമം കേരളത്തിന്‍റെ പ്രതിരോധക്കോട്ടയിലിടിച്ചു നിന്നു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കൻകളി പുറത്തെടുത്തു.

കേരളത്തിന്‍റെ മുന്നേറ്റ താരം ഇ.സജീഷിനെ പിന്നിൽ നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ടു. 84-ാം മിനിറ്റിൽ മുഹമ്മദ് റിയാസ് വീണ്ടും ഗോൾവല കുലുക്കിയതോടെ കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തു.

National

പഞ്ചാബിൽ യുവാവിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി, പ്രതികൾ പിടിയിൽ

അമൃത്സർ: പഞ്ചാബിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജലന്ധർ ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്.

മുംബൈയിൽ ഡിജിറ്റൽ പ്രിന്‍റിംഗ് ജോലി ചെയ്യുന്ന ദേവീന്ദർ (30) ആണ് കൊല്ലപ്പെട്ടത്. ദേവിന്ദറിന്‍റെ വീടിന് മൂന്ന് കിലോമീറ്റർ അകലെ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്ത് ഷംഷേർ സിംഗ് ഷേരയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി ആറിന് ഒരു സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ദേവീന്ദറിനെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.

അന്വേഷണത്തിനിടെ ദേവിന്ദറിന്‍റെ തല ഒരു ഡ്രമ്മിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. തുടരന്വേഷണത്തിൽ മൃതദേഹത്തിന്‍റെ അഞ്ച് ഭാഗങ്ങൾ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലും ലഭിച്ചു.

ഷംഷേറും ഭാര്യയും ഡ്രമ്മമുമായി സ്കൂട്ടറിൽ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഷംഷേറിനും ദേവീന്ദറിനും മയക്ക് മരുന്ന് വിൽപനയുണ്ടെന്നും പണത്തിന്‍റെ പേരിൽ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ദേവീന്ദറിന് ഭാര്യയും ഏഴ് മാസം പ്രായമുള്ള മകളുമുണ്ട്.

Sports

രഞ്ജി ട്രോഫി: പഞ്ചാബിനോട് സമനില വഴങ്ങി കേരളം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി കേരളം. പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ കേരളം 371ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നാലെ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെടുത്തു നില്ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ 65 റൺസിന്‍റെ നിർണായക ലീഡ് നേടിയതോടെ പഞ്ചാബിന് മൂന്ന് പോയിന്‍റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്‍റാണ് ലഭിച്ചത്.

ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും അവസാന വിക്കറ്റുകളിൽ അഹമ്മദ് ഇമ്രാൻ നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 178 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 86 റൺസെടുത്ത ഇമ്രാനാണ് കേരള നിരയിലെ ടോപ് സ്കോറർ.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 345 റൺസിൽ നില്ക്കെ 27 റൺസെടുത്ത ഷോൺ റോജറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആയുഷ് ഗോയൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ സ്കോർ 360 റൺസിൽ നില്ക്കെ അഹമ്മദ് ഇമ്രാനെ ക്രിഷ് ഭഗത് സലിൽ അറോറയുടെ കൈകളിലെത്തിച്ചതോടെ കേരളത്തിന്‍റെ ലീഡ് പ്രതീക്ഷ മങ്ങി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എം.ഡി. നിതീഷിനെയും പുറത്താക്കിയ ക്രിഷ് ഭഗത് കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 13 റൺസുമായി അക്ഷയ് ചന്ദ്രൻ പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത് 52 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആയുഷ് ഗോയൽ, ന‌മാൻ ധിർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Sports

രഞ്ജി: കേരളം 371ന് പുറത്ത്; പഞ്ചാബിന് ഒന്നാമിന്നിംഗ്സ് ലീഡ്

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ ലീഡ് വഴങ്ങി കേരളം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം നാലാംദിനം 371 റൺസിന് പുറത്തായി. ഇതോടെ, പഞ്ചാബിന് 65 റൺസിന്‍റെ നിർണായക ലീഡ് ലഭിച്ചു.

അതേസമയം, അവസാന വിക്കറ്റുകളിൽ അഹമ്മദ് ഇമ്രാൻ നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 178 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 86 റൺസെടുത്ത ഇമ്രാനാണ് കേരള നിരയിലെ ടോപ് സ്കോറർ.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 345 റൺസിൽ നില്ക്കെ 27 റൺസെടുത്ത ഷോൺ റോജറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആയുഷ് ഗോയൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ സ്കോർ 360 റൺസിൽ നില്ക്കെ അഹമ്മദ് ഇമ്രാനെ ക്രിഷ് ഭഗത് സലിൽ അറോറയുടെ കൈകളിലെത്തിച്ചതോടെ കേരളത്തിന്‍റെ ലീഡ് പ്രതീക്ഷ മങ്ങി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എം.ഡി. നിതീഷിനെയും പുറത്താക്കിയ ക്രിഷ് ഭഗത് കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 13 റൺസുമായി അക്ഷയ് ചന്ദ്രൻ പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത് 52 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആയുഷ് ഗോയൽ, ന‌മാൻ ധിർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Sports

അഹമ്മദ് ഇമ്രാനും അർധസെഞ്ചുറി; 300 കടന്ന് കേരളം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ 300 റൺസ് പിന്നിട്ട് കേരളം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം നാലാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തിട്ടുണ്ട്.

68 റൺസുമായി അഹമ്മദ് ഇമ്രാനും 22 റൺസുമായി ഷോൺ റോജറുമാണ് ക്രീസിൽ. പഞ്ചാബിന്‍റെ സ്കോറിനോട് 102 റൺസ് പിന്നിലാണ് കേരളം.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ 71 റൺസ് കൂട്ടിച്ചേർത്തു.

Sports

രഞ്ജി: അങ്കിത് ശർമയ്ക്ക് അർധസെഞ്ചുറി; 150 കടന്ന് കേരളം, നാലുവിക്കറ്റ് നഷ്ടം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ കേരളത്തിന് നാലുവിക്കറ്റ് നഷ്ടം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന കേരളം മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലാണ്.

16 റൺസുമായി സച്ചിൻ ബേബിയും നാലു റൺ‌സുമായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. അർധസെഞ്ചുറി നേടിയ അങ്കിത് ശർമയുടെയും (62) രോഹൻ എസ്. കുന്നുമ്മലിന്‍റെയും (43) ബാറ്റിംഗ് മികവിലാണ് കേരളം 150 കടന്നത്. വത്സൽ ഗോവിന്ദ് 18 റൺ‌സെടുത്തു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത്, മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ്, നമാൻ ധിർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഹർനൂർ സിംഗിന് സെഞ്ചുറി; കേരളത്തിനെതിരേ പഞ്ചാബ് കരകയറുന്നു, അഞ്ചുവിക്കറ്റ് നഷ്ടം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 69 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിലാണ് ആതിഥേയർ. സെഞ്ചുറിയോടെ ഹർനൂർ സിംഗും ഏഴു റൺസുമായി സലിൽ അറോറയുമാണ് ക്രീസിൽ.

നേരത്തെ രണ്ടിന് 138 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് അഞ്ചിന് 181 റൺസെന്ന നിലയിലെത്തിയത്. പ്രഭ്സിമ്രാൻ സിംഗ് (23), ഉദയ് സഹരൺ (37), അൻമോൽപ്രീത് സിംഗ് (ഒന്ന്), ക്യാപ്റ്റൻ നമാൻ ധിർ (ഒന്ന്), രമൺദീപ് സിംഗ് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ 37 റൺസ് വഴങ്ങി രണ്ടുവിക്കറ്റും അങ്കിത് ശർമ 63 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. അതേസമയം ബാബാ അപരാജിത് ഒരുവിക്കറ്റ് വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: പഞ്ചാബിന് ബാറ്റിംഗ്; സഞ്ജു ഇല്ലാതെ കേരളം

മുള്ളൻപുർ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനെതിരേ പഞ്ചാബിന് ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവവനിലില്ല. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനും ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും പ്ലേയിംഗ് ഇലവനിലെത്തി.

കേരള പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.

പഞ്ചാബ് പ്ലേയിംഗ് ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ്, ഉദയ് സഹാറൻ, അൻമോൽപ്രീത് സിംഗ്, നമൻ ധിർ (ക്യാപ്റ്റൻ), ഹർണൂർ സിംഗ്, രമൺദീപ് സിംഗ്, സലിൽ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയൽ, മായങ്ക് മാർക്കണ്ഡെ.

രഞ്ജിയിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളം സമനില വഴങ്ങിയിരുന്നു. ഇതിലൂടെ ലഭിച്ച ഒരു പോയിന്‍റ് മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം. അതേസമയം, ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില നേടിയ പഞ്ചാബിനും ഒരു പോയിന്‍റ് മാത്രമാണുള്ളത്.

Latest News

Corehub Up