Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Punjab

പഞ്ചാബിൽ റെയിൽവേ ട്രാക്കിലെ സ്‌ഫോടനം; നാല് ഖലിസ്ഥാൻ ഭീകരർ പിടിയിൽ

പട്യാല: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ഖലിസ്ഥാൻ അനുകൂല ഭീകരസംഘത്തിലെ നാലുപേർ പിടിയിൽ.

തിങ്കളാഴ്ച രാത്രി പത്തോടെയാണ് പട്യാലയിലെ ശംഭു മേഖലയിലെ പ്രത്യേക ചരക്കുപാതയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിനിടെ ഭീകരസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. താൻ തരൺ ജില്ലയിലെ പഞ്ച്‌വാർ ഖുർദ് സ്വദേശിയായ ജഗ്‌രൂപ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പ്രദീപ് സിംഗ് ഖൽസ, കുൽവീന്ദർ സിംഗ്, സത്‌നാം സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരുമായി നേരിട്ട് ബന്ധമുള്ള പ്രദീപ് സിംഗ് ഖൽസയാണ് സംഘത്തിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.

ഖാലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നെന്ന് സിഐജി കുൽദീപ് ചഹൽ വ്യക്തമാക്കി.

പ്രതികളിൽനിന്ന് ഒരു ഹാൻഡ് ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ, അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നു ലഭിച്ച സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ മേഖലയിൽ ചരക്കുപാത ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ജനുവരിയിൽ ഫത്തേഗഡ് സാഹിബിലും സമാനമായ രീതിയിൽ സ്‌ഫോടനം നടന്നിരുന്നു.

തുടർച്ചായായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് സ്‌പെഷൽ ഡിജിപി ശശി പ്രഭ ദ്വിവേദി അറിയിച്ചു.

Sports

രഞ്ജി ട്രോഫി: പഞ്ചാബിനോട് സമനില വഴങ്ങി കേരളം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി കേരളം. പഞ്ചാബിന്‍റെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ കേരളം 371ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നാലെ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ 15 റൺസെടുത്തു നില്ക്കെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ 65 റൺസിന്‍റെ നിർണായക ലീഡ് നേടിയതോടെ പഞ്ചാബിന് മൂന്ന് പോയിന്‍റ് ലഭിച്ചു. കേരളത്തിന് ഒരു പോയിന്‍റാണ് ലഭിച്ചത്.

ലീഡ് വഴങ്ങേണ്ടി വന്നെങ്കിലും അവസാന വിക്കറ്റുകളിൽ അഹമ്മദ് ഇമ്രാൻ നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 178 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 86 റൺസെടുത്ത ഇമ്രാനാണ് കേരള നിരയിലെ ടോപ് സ്കോറർ.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 345 റൺസിൽ നില്ക്കെ 27 റൺസെടുത്ത ഷോൺ റോജറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആയുഷ് ഗോയൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ സ്കോർ 360 റൺസിൽ നില്ക്കെ അഹമ്മദ് ഇമ്രാനെ ക്രിഷ് ഭഗത് സലിൽ അറോറയുടെ കൈകളിലെത്തിച്ചതോടെ കേരളത്തിന്‍റെ ലീഡ് പ്രതീക്ഷ മങ്ങി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എം.ഡി. നിതീഷിനെയും പുറത്താക്കിയ ക്രിഷ് ഭഗത് കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 13 റൺസുമായി അക്ഷയ് ചന്ദ്രൻ പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത് 52 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആയുഷ് ഗോയൽ, ന‌മാൻ ധിർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Sports

രഞ്ജി: കേരളം 371ന് പുറത്ത്; പഞ്ചാബിന് ഒന്നാമിന്നിംഗ്സ് ലീഡ്

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ ലീഡ് വഴങ്ങി കേരളം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളം നാലാംദിനം 371 റൺസിന് പുറത്തായി. ഇതോടെ, പഞ്ചാബിന് 65 റൺസിന്‍റെ നിർണായക ലീഡ് ലഭിച്ചു.

അതേസമയം, അവസാന വിക്കറ്റുകളിൽ അഹമ്മദ് ഇമ്രാൻ നടത്തിയ പോരാട്ടമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. 178 പന്തിൽ 10 ബൗണ്ടറികൾ ഉൾപ്പെടെ 86 റൺസെടുത്ത ഇമ്രാനാണ് കേരള നിരയിലെ ടോപ് സ്കോറർ.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 78 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 345 റൺസിൽ നില്ക്കെ 27 റൺസെടുത്ത ഷോൺ റോജറിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ആയുഷ് ഗോയൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ സ്കോർ 360 റൺസിൽ നില്ക്കെ അഹമ്മദ് ഇമ്രാനെ ക്രിഷ് ഭഗത് സലിൽ അറോറയുടെ കൈകളിലെത്തിച്ചതോടെ കേരളത്തിന്‍റെ ലീഡ് പ്രതീക്ഷ മങ്ങി. 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ എം.ഡി. നിതീഷിനെയും പുറത്താക്കിയ ക്രിഷ് ഭഗത് കേരളത്തിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. 13 റൺസുമായി അക്ഷയ് ചന്ദ്രൻ പുറത്താകാതെ നിന്നു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത് 52 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ആയുഷ് ഗോയൽ, ന‌മാൻ ധിർ എന്നിവർ രണ്ടുവിക്കറ്റ് വീതവും മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Sports

അഹമ്മദ് ഇമ്രാനും അർധസെഞ്ചുറി; 300 കടന്ന് കേരളം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ 300 റൺസ് പിന്നിട്ട് കേരളം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന കേരളം നാലാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴുവിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തിട്ടുണ്ട്.

68 റൺസുമായി അഹമ്മദ് ഇമ്രാനും 22 റൺസുമായി ഷോൺ റോജറുമാണ് ക്രീസിൽ. പഞ്ചാബിന്‍റെ സ്കോറിനോട് 102 റൺസ് പിന്നിലാണ് കേരളം.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് ബാബാ അപരാജിതിന്‍റെ വിക്കറ്റാണ് നഷ്ടമായത്. 51 റൺസെടുത്ത താരം ആയുഷ് ഗോയലിന്‍റെ പന്തിൽ പുറത്താകുകയായിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനൊപ്പം 68 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ബാബാ അപരാജിത് മടങ്ങിയത്.

പിന്നാലെ, ക്രീസിലെത്തിയ ഷോൺ റോജറിനെ കൂട്ടുപിടിച്ച് ഇമ്രാൻ സ്കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് ഇതുവരെ 71 റൺസ് കൂട്ടിച്ചേർത്തു.

Sports

രഞ്ജി: അങ്കിത് ശർമയ്ക്ക് അർധസെഞ്ചുറി; 150 കടന്ന് കേരളം, നാലുവിക്കറ്റ് നഷ്ടം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ പഞ്ചാബിനെതിരേ കേരളത്തിന് നാലുവിക്കറ്റ് നഷ്ടം. പഞ്ചാബിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 436 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന കേരളം മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലാണ്.

16 റൺസുമായി സച്ചിൻ ബേബിയും നാലു റൺ‌സുമായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. അർധസെഞ്ചുറി നേടിയ അങ്കിത് ശർമയുടെയും (62) രോഹൻ എസ്. കുന്നുമ്മലിന്‍റെയും (43) ബാറ്റിംഗ് മികവിലാണ് കേരളം 150 കടന്നത്. വത്സൽ ഗോവിന്ദ് 18 റൺ‌സെടുത്തു.

പഞ്ചാബിനു വേണ്ടി ക്രിഷ് ഭഗത്, മായങ്ക് മാർക്കണ്ഡെ, രമൺദീപ് സിംഗ്, നമാൻ ധിർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഹർനൂർ സിംഗിന് സെഞ്ചുറി; കേരളത്തിനെതിരേ പഞ്ചാബ് കരകയറുന്നു, അഞ്ചുവിക്കറ്റ് നഷ്ടം

ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരേ തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം പഞ്ചാബ് കരകയറുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 69 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 181 റൺസെന്ന നിലയിലാണ് ആതിഥേയർ. സെഞ്ചുറിയോടെ ഹർനൂർ സിംഗും ഏഴു റൺസുമായി സലിൽ അറോറയുമാണ് ക്രീസിൽ.

നേരത്തെ രണ്ടിന് 138 റൺസെന്ന നിലയിൽ നിന്നാണ് പഞ്ചാബ് അഞ്ചിന് 181 റൺസെന്ന നിലയിലെത്തിയത്. പ്രഭ്സിമ്രാൻ സിംഗ് (23), ഉദയ് സഹരൺ (37), അൻമോൽപ്രീത് സിംഗ് (ഒന്ന്), ക്യാപ്റ്റൻ നമാൻ ധിർ (ഒന്ന്), രമൺദീപ് സിംഗ് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

കേരളത്തിനു വേണ്ടി എൻ.പി. ബേസിൽ 37 റൺസ് വഴങ്ങി രണ്ടുവിക്കറ്റും അങ്കിത് ശർമ 63 റൺസ് വഴങ്ങി രണ്ടുവിക്കറ്റും വീഴ്ത്തി. അതേസമയം ബാബാ അപരാജിത് ഒരുവിക്കറ്റ് വീഴ്ത്തി.

Sports

രഞ്ജി ട്രോഫി: പഞ്ചാബിന് ബാറ്റിംഗ്; സഞ്ജു ഇല്ലാതെ കേരളം

മുള്ളൻപുർ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനെതിരേ പഞ്ചാബിന് ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരമ്പരക്കായി ഓസ്ട്രേലിയയിലേക്ക് പോകുന്നതിനാല്‍ സഞ്ജു സാംസണ്‍ ഇന്ന് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവവനിലില്ല. സഞ്ജുവിന് പകരം അഹമ്മദ് ഇമ്രാനും ഏദന്‍ ആപ്പിള്‍ ടോമിന് പകരം വത്സല്‍ ഗോവിന്ദും പ്ലേയിംഗ് ഇലവനിലെത്തി.

കേരള പ്ലേയിംഗ് ഇലവൻ: മുഹമ്മദ് അസറുദ്ദീന്‍ (ക്യാപ്റ്റൻ), രോഹൻ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, സച്ചിന്‍ ബേബി, ബാബ അപരാജിത്, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്‍, അഹമ്മദ് ഇമ്രാന്‍.

പഞ്ചാബ് പ്ലേയിംഗ് ഇലവൻ: പ്രഭ്‌സിമ്രാൻ സിംഗ്, ഉദയ് സഹാറൻ, അൻമോൽപ്രീത് സിംഗ്, നമൻ ധിർ (ക്യാപ്റ്റൻ), ഹർണൂർ സിംഗ്, രമൺദീപ് സിംഗ്, സലിൽ അറോറ, കൃഷ് ഭഗത്, പ്രേരിത് ദത്ത, ആയുഷ് ഗോയൽ, മായങ്ക് മാർക്കണ്ഡെ.

രഞ്ജിയിലെ ആദ്യ മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളം സമനില വഴങ്ങിയിരുന്നു. ഇതിലൂടെ ലഭിച്ച ഒരു പോയിന്‍റ് മാത്രമാണ് കേരളത്തിന്‍റെ സമ്പാദ്യം. അതേസമയം, ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി സമനില നേടിയ പഞ്ചാബിനും ഒരു പോയിന്‍റ് മാത്രമാണുള്ളത്.

Latest News

Corehub Up